നിലമ്പൂർ ∙ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാതെ വീണ്ടും പിന്നോട്ട് വലിഞ്ഞ് പി.വി.അൻവർ. ഒരു പകല്‍കൂടി കാത്തിരിക്കുമെന്നാണ് അൻവർ ഏറ്റവും ഒടുവിലായി പറയുന്നത്. യുഡിഎഫ് നേതാക്കളും മറ്റു സാമുദായിക നേതാക്കളും അടക്കം ആവശ്യപ്പെട്ടതിനാലാണ് തന്റെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് രാവിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്താന്‍ അന്‍വര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. എന്നാൽ ആ പ്രഖ്യാപനം ഇന്ന് നടത്തുന്നില്ലെന്ന് അൻവർ പറയുകയായിരുന്നു. ‘
‘‘യുഡിഎഫ് നേതാക്കളും ചില സാമുദായിക നേതാക്കളും ഒരു പകല്‍കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളടക്കം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരൊക്കെ പറയുമ്പോള്‍ ആ വാക്ക് മുഖവിലയ്‌ക്കെടുക്കാതിരിക്കാന്‍ കഴിയില്ല’’ – അൻവർ പറഞ്ഞു. യുഡിഎഫില്‍ ഘടകകക്ഷിയാക്കാതെ ഇനി ചര്‍ച്ചയില്ലെന്നാണ് അൻവർ നേരത്തെ പറഞ്ഞത്. അസോഷ്യേറ്റഡ് അംഗത്വം വേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ന് യുഡിഎഫ് യോഗം ചേരുന്ന സാഹചര്യത്തില്‍ കൂടിയാണ് അന്‍വര്‍ ഒരു ദിവസം കൂടി കാത്തിരിക്കാന്‍ തീരുമാനിച്ചത്. അന്‍വര്‍ ആദ്യം യുഡിഎഫ് സ്ഥാനാര്‍ഥിക്കു പിന്തുണ പ്രഖ്യാപിക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കില്ലെന്ന് താനെവിടെയും പറഞ്ഞിട്ടില്ലെന്നു പറഞ്ഞുകൊണ്ടാണ് ഇന്നലെ അൻവർ മാധ്യമങ്ങളെ കണ്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനമാണ് ഇന്നലെ വൈകീട്ടും അൻവർ നടത്തിയത്.
English Summary:
UDF Pressure Leads to Anvar’s Candidacy Delay: Pressure from UDF leaders and internal party conflicts led to this decision, postponing the announcement for another day.
4nv6f2tur88pvjfmiuhjl2mk7d 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-pvanvar mo-politics-parties-udf mo-news-common-malappuramnews mo-elections-nilambur-bypoll-2025 mo-news-common-keralanews